കൊല്ലത്ത് അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതത്തിൽ ഏഴുപേർ അറസ്റ്റിലായി. കേരളപുരം ഗവ. ഹൈസ്കൂളിന് പുറകുവശം മുണ്ടൻചിറ മാടൻകാവിന് സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ 27കാരനായ സജിത്താണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അനന്തു ആനന്ദൻ (29), പ്രസാദ് (46), സുനിൽരാജ് (38), ഷൈജു (40), ബൈജു (42), അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാൾകൂടി പ്രതിയാണ്. സജിത്തിൻ്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്ക് സംഘർഷത്തിൽ ഗുരുതരമായ പരിക്കേറ്റു.
സജിത്തും സഹോദരനും അച്ഛൻ്റെ സഹോദരൻ പവിത്രൻ്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയിൽ വീട്ടിലെത്തിയതായിരുന്നു. അയൽവാസിയായ ഷൈജുവുമായി തർക്കം നടക്കുന്നതറിഞ്ഞാണ് ഇവർ കേരളപുരത്തുനിന്ന് ഇവിടെയെത്തിയത്. പ്രതികൾ സംഘർഷമുണ്ടാക്കിയപ്പോൾ പവിത്രൻ രക്ഷതേടി പോലീസിൽ അറിയിച്ചു. കണ്ണനല്ലൂർ പോലീസ് എത്തി ഇരുകൂട്ടരെയും താക്കീത് ചെയ്‌ത് മടങ്ങിയ ശേഷമാണ് കൊലപാതകം നടന്നത്.

Post a Comment