വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ

 


വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തിയത് കാപട്യമായിരുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പിറ്റേന്ന് താക്കോല്‍ കൊടുത്താല്‍ മതിയായിരുന്നല്ലോ. ഇത്തരമൊരു കാപട്യം നടത്തി തിരഞ്ഞെടുപ്പ് കാലം മുഴുവന്‍ സര്‍ക്കാര്‍ അതിനെ ആഘോഷിച്ചു. ആയിരക്കണക്കിന് ബോര്‍ഡുകള്‍ വച്ചു. പണി വൈകിയതിന് ഞങ്ങളെ വിമര്‍ശിച്ചവര്‍ നല്‍കിയ വീടുകളില്‍ ഇത്ര ദിവസമായിട്ടും ജനങ്ങള്‍ക്ക് താമസം തുടങ്ങാന്‍ പറ്റിയിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു. 


മന്ത്രി രാജന്‍ മേശപ്പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചതെന്നും വിഡി സതീശന്‍ ആക്ഷേപിച്ചു. വിളളലുണ്ടോ എന്ന് മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിയല്ല എഞ്ചിനീയര്‍മാരാണ് പരിശോധനകള്‍ നടത്തേണ്ടത്. നിര്‍മാണത്തെക്കുറിച്ച് ഗുരുതര ക്രമക്കേടുകളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഏച്ചുകെട്ടിയ ഉദ്ഘാടനമാണ് അന്ന് നടത്തിയത്. സര്‍ക്കാര്‍ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും കാലം കണക്കുചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم