കൊച്ചി: ഇൻഫോപാർക്കിലെ ഐടി ജീവനക്കാര്‍ പങ്കെടുക്കുന്ന ഇൻഫോപാർക്ക് ഫുട്ബോള്‍ ടൂർണമെന്റിന് തുടക്കമായി.
തൃക്കാക്കര ബി.എം.സി സ്പോർട്സ് ഫുട്ബോള്‍ ടർഫില്‍ നടക്കുന്ന മത്സരങ്ങള്‍ കാല്‍പൈൻ ഗ്രുപ്പ് ജനറല്‍ മാനേജർ (ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ്) ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.
ഇൻഫോപാർക്കുമായി സഹകരിച്ച് കാല്‍പൈൻ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐടി മേഖലയിലെ പിരിമുറുക്കവും ജോലി സമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിനോടൊപ്പം ജീവനക്കാരുടെ ഫുട്ബോള്‍ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ടൂര്‍ണമന്റിനുണ്ട്. പുരുഷന്മാർക്കായി സെവൻസ് ഫുട്ബോളും വനിതകള്‍ക്കായി ഫൈവ്സ് ഫുട്ബോള്‍ മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നു ലക്ഷം രൂപയോളമാണ് ടൂര്‍ണമന്റിലെ സമ്മാനത്തുക. ടൂർണമെന്റിന്റെ ആദ്യ ഘട്ടമായ ലീഗ് മത്സരങ്ങള്‍ മെയ് 9 വരെ തൃക്കാക്കര ബി.എം.സി ഫുട്ബോള്‍ ടർഫില്‍ നടക്കും. ലീഗ് ഘട്ടത്തിന് ശേഷം നോക്കൗട്ട് മത്സരങ്ങള്‍ മെയ് 14 മുതല്‍ മെയ് 23 വരെ ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് അരങ്ങേറുന്നത്. വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍.
വാരാന്തങ്ങളിലും പ്രവൃത്തിദിവസങ്ങളിലുമായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇൻഫോപാർക്കിന്റെ കൊച്ചി ഫേസ് ഒന്ന്, രണ്ട്, തൃശൂര്‍, ചേര്‍ത്തല തുടങ്ങിയ കാമ്പസുകളില്‍ നിന്നുള്ള വിവിധ കമ്പനികളിലെ ടീമുകള്‍ മൈതാനത്ത് ഏറ്റുമുട്ടും.

Post a Comment