കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ഇന്നും നിരോധിത ഫ്ലക്സ് പിടികൂടി.
വൻകിട പ്രിന്റിംഗ് മെറ്റിരിയല്‍ വില്പന ശാലകളില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും പിടികൂടിയത്
ഇന്ന് നടത്തിയ പരിശോധനയില്‍ 550 കിലോ നിരോധിത ഫ്ലക്സ് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. രണ്ട് ദിവസങ്ങളിലായി കോർപ്പറേഷൻ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ടണ്‍ നിരോധിത ഫ്ലക്സ് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണല്‍ വിജിലൻസ് ഓഫീസർ ടി. ഷാഹുല്‍ ഹമീദിൻ്റെ നേതൃത്വത്തില്‍ ഹോള്‍സെയില്‍ ഗോഡൗണുകളില്‍ നടത്തിയ തുടർ പരിശോധനയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പരിശോധനയില്‍ ഇൻറ്റേണല്‍ വിജിലൻസ് ഓഫീസർ എ എൻ അഭിലാഷ് ,ശുചിത്വ മിഷൻ അസിസ്റ്റന്റ്കോർഡിനേറ്റർ വി. ഡസ്നി, കോർപ്പറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ കെ സതീഷ് ബാബു , ഡി ആർ രജനി എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.സ്ഥാപന ഉടമക്ക് തല്‍സമയം നോട്ടീസ് നല്‍കി, പിഴ ചുമത്തുന്നതിന് വേണ്ടി പിടിച്ചെടുത്ത നിരോധിത വസ്തുക്കള്‍ കോർപറേഷന് കൈമാറി.

Post a Comment