ഡല്‍ഹി : രാജ്യത്തെ ബാങ്കിങ്, എടിഎം, ഫാസ്ടാഗ് ആദായ നികുതി എന്നിവയിലുള്‍പ്പടെ അടിമിടി മാറ്റങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്.
ഓണ്‍ലൈൻ തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി കർശനമായ മാർഗനിർദേശങ്ങളാണ് റിസർവ് ബാങ്ക് പുറപ്പെടുവിച്ചത്.
യുപിഐ പേയ്‌മെന്റുകള്‍ക്ക് ഇന്ന് മുതല്‍ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) നിർബന്ധമാക്കി.
പാസ്‌വേഡ്, ഒടിപി, ബയോമെട്രിക് എന്നിവ ഇതിനായി ഉപയോഗിക്കാം. ഇത് ഒരു അധിക സുരക്ഷാ പാളി ചേർക്കുകയും ഇടപാടുകള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു, പക്ഷേ അല്‍പ്പം മന്ദഗതിയിലാണ്.
പുതിയ നിയമം അനുസരിച്ച്, പേയ്‌മെന്റ് പൂർത്തിയാക്കാൻ യുപിഐ പിൻ മാത്രം നല്‍കിയാല്‍ മതിയാകില്ല. പരിശോധനയുടെ രണ്ടാം ലെയർ ആവശ്യമാണ്. ഇതിനായി ഒറ്റത്തവണ പാസ്‌വേഡ് (OTP), വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടാം. സ്ഥിരീകരണത്തിലെ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാല്‍ മാത്രമേ ഇടപാട് പ്രോസസ്സ് ചെയ്യുള്ളു.
ഒടിപി മാത്രം ഉപയോഗിച്ചുള്ള നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് സിം സ്വാപ്പിംഗിലൂടെയും ഫിഷിംഗിലൂടെയും തട്ടിപ്പുകള്‍ വർധിച്ചതോടെയാണ് പുതിയ നീക്കം.
ഓരോ ഇടപാടിനും ഇനി ഒരു അധിക ഘട്ടം ആവശ്യമായി വരുന്നതിനാല്‍, പേയ്‌മെന്റുകളില്‍ നേരിയ കാലതാമസം വരും. ചെറിയ പെയ്മെൻ്റുകള്‍ക്ക് പണം നല്‍കുന്നതിനും സമയമെടുക്കുന്നു. ഇടപാട് പരിധികളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പൊതുവായ ഇടപാടുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് പ്രതിദിനം ഒരു ലക്ഷം രൂപ വരെ അയയ്ക്കുന്നത് തുടരാം.
ആശുപത്രി ബില്ലുകള്‍, വിദ്യാഭ്യാസ ഫീസ്, ഇൻഷുറൻസ് പേയ്‌മെന്റുകള്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പരിധി 5 ലക്ഷം രൂപയായി തുടരും. യുപിഐ സേവനങ്ങളിലും എൻപിസിഐ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു ദിവസം ഒരു ആപ്പിലൂടെ പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. ആപ്പില്‍ പരമാവധി 25 ബാങ്ക് അക്കൗണ്ടുകള്‍ മാത്രമേ ലിങ്ക് ചെയ്യാൻ പാടുള്ളൂ.

Post a Comment