കോഴിക്കോട് : രാമനാട്ടുകരയിൽ യുവാക്കളിൽ നിന്ന് 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിൻ്ററും പിടികൂടി ഫറോക്ക് പോലീസ്.
ബിവറേജസ് കോർപ്പറേഷൻ്റെ രാമനാട്ടുകര ഔട്ട് ലെറ്റില്‍ നിന്നാണ് ഫറോക്ക് പോലീസിന് നിർണ്ണായക ഫോൺ കോളെത്തിയത്. മദ്യം വാങ്ങിയ ശേഷം ലഭിച്ച അഞ്ഞൂറു രൂപ കള്ളനോട്ടെന്നായിരുന്നു ആ സന്ദേശം.
പിന്നാലെ പോലീസ് എത്തി. വൈദ്യരങ്ങാടി സ്വദേശിയായ ദിജിനാണ് മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങിയതെന്ന വിവരം പോലീസിന് കിട്ടി. ദിജിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500ൻ്റെ 37 കള്ളനോട്ടുകളും കണ്ടെത്തി.
തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ,അരീക്കോട് സ്വദേശികളായ അഞ്ജത് ഷാ, അഫ്‌നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു. അംജത് ബി എസ് സി നേഴ്സിംഗ് വിദ്യാര്‍ത്ഥിയും,അഫ്നനാന്‍ ബിരുദ വിദ്യാര്‍ത്ഥിയുമാണ്.
അംഞ്ജതിൻ്റെ അരീക്കോട്ടെ വീട്ടിൽ നിന്നും അഞ്ഞുറൂ രൂപ പ്രിൻ്റ് ചെയ്ത പേപ്പറുകൾ കണ്ടെടുത്തു. സാരംഗാണ് നോട്ടുകൾ പ്രിൻ്റ് ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.ഇയാളുടെ വീട്ടിൽ നിന്നും പ്രിൻററും കണ്ടെടുത്തു.കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

إرسال تعليق